Sunday, October 18, 2015

ഏറ്റുപറച്ചില്‍




പുസ്തകങ്ങളെ
പുണര്‍ന്നു നില്‍ക്കുന്ന
എന്‍റെ ഉച്ചമയക്കത്തിന്‍റെ
ഉഷ്ണങ്ങളിലേക്ക്
ഒരു മഴ
പകുതിയെത്തുമ്പോഴാണ്
എന്നില്‍ ഒരാലസ്യം കുടനിവര്‍ത്തുന്നത്.

 പുതുമണ്ണിന്‍റെ
ഗന്ധം പിടിച്ചു
സര്‍പ്പങ്ങള്‍ ഇഴയുന്നടത്താണു
എന്‍റെ പകല്സ്വപ്നങ്ങള്‍
വഴിപിഴക്കുന്നത്‌.

എന്‍റെ ഉള്ളറകളില്‍
നിന്‍റെമൂടുപടം എടുത്തുമാറ്റത്ത
മുഖം പ്രത്യക്ഷപെടുമ്പോഴാണ്
ഞാന്‍ പ്രണയപരവശനാകുന്നത്.

മഴയുടെ പകര്‍ച്ചകള്‍
നിന്നില്‍ തനിയാവര്‍ത്തനം
നടത്തുമ്പോഴാണ്
നീ
ഒരേ സമയം
സത്യവും മിത്യയുമാവുന്നത്..


No comments:

Post a Comment